ശിവഗിരി : ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ നടക്കുന്ന അന്ധവിശ്വാസ പ്രവർത്തനങ്ങളിൽ ശ്രീനാരായണ ഗുരുദേവ വിശ്വാസികൾ ഉൾപ്പെടെരുതെന്ന് ശിവഗിരി മഠം പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ഗുരുദേവൻ ആത്മീയ ഭൗതിക രംഗങ്ങളിൽ മനുഷ്യരുടെ പുരോഗതി ലക്ഷ്യമാക്കിയായിരുന്നു പ്രവർത്തിച്ചത്. ക്ഷേത്രങ്ങളിൽ ന
ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം വളർച്ച എന്നതിനേക്കാൾ എല്ലാ വിഭാഗത്തിന്റെയും പുരോഗതിയാണു ശിവഗിരി ലക്ഷ്യമാക്കുന്നത്. അതുകൊണ്ടാണു തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ എല്ലാ വിഭാഗത്തിനും, വിശേഷിച്ചു അവസരം നിഷേധിക്കപ്പെടുന്ന താഴെത്തട്ടിലുള്ളവർക്കു ആനുപാതിക പങ്കാളിത്തം നൽകണമെന്നു ചൂണ്ടിക്കാട്ടുന്നതെന്നു സച്ചിദാനന്ദ സ്വാമി തുടർന്നു പറഞ്ഞു.
സേവാ സംഘം പ്രസിഡൻ്റ് അഡ്വ. എൻ. കെ. പ്രേമചന്ദ്രൻ, ജനറൽ സെക്രട്ടറി പി.പി. രാജൻ, ട്രഷറർ സുഗതൻ, ഡോ. എസ്. ലാലിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.